ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത
ഒരു ദിനം
അന്ന്
കർക്കടകത്തിലെ കറുത്തവാവ് ദിനം
വെള്ളിയാഴ്ച്ച
ഉച്ചക്ക് ശേഷം നാട്ടിൽ പോകാൻ തീരുമാനിച്ചതാണ്
ഊണ് കഴിച്ച് ഉറങ്ങിപ്പോയി
സമയം അഞ്ചു മണിയോട് അടുക്കുന്നു.
വേഗം കുളിച്ച് പുറപ്പെട്ടു.
താക്കോൽ അരവിയെ ഏൽപ്പിച്ച് മടങ്ങുമ്പോൾ
മഴ ചാറാൻ തുടങ്ങിയിരിക്കുന്നു..
കുടയെടുക്കാൻ മറന്നിരിക്കുന്നു..
ഇറയത്ത് തുറന്നുവെച്ച കുടയുമെടുത്ത് മടങ്ങുമ്പോഴേക്ക് മഴ ശക്തമായിരുന്നു..
തോണിയില്ലാതിരിക്കുമോ ?
എന്തായാലും എത്രയും പെട്ടെന്ന് കടവിൽ എത്തേണ്ടിയിരിക്കുന്നു.
ആകെ ഇരുട് മൂടിയിരിക്കുന്നു.
വഴിപോലും കാണുന്നില്ല!
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ തോൾസഞ്ചി നനയാതിരിക്കാൻ ഒരു ശ്രമം .
കാറ്റിനും ശക്തി കൂടുന്നുവോ??
ശക്തമായി ഒഴുകി വരുന്ന ചെളിവെള്ളത്തിലൂടെ നടക്കവേ.
കുളത്തിലേക്കുള്ള വഴിയിലൂടെ ആരോ നടന്നുവരുന്നു..
മിന്നൽ വെളിച്ചത്തിൽ .......
നനച്ച് പിഴിഞ്ഞ വസ്ത്രങ്ങൾ കൈതണ്ടയിൽ ഒതുക്കിപ്പിടിച്ച്
ശരീരത്തിൽ ഒട്ടിപ്പിടിച്ച പെറ്റിക്കോട്ട് ധരിച്ച്
അവൾ
അനു
ഒരു നിമിഷം
വാഴകൂട്ടത്തിനിടയിൽ
ഞാനവിടെ ഒളിഞ്ഞു നിന്നുപോയി ....
ഞാൻ എന്നെതന്നെ മറക്കുകയാണോ??
ഞാൻ ആരാണെന്നോ,
സമൂഹത്തിൽ എന്റെ സ്ഥാനമെന്തെന്നോ??
എന്താണ് ചെയ്യുന്നത് എന്നോ
ഒന്നും മുന്നിൽ തെളിയാത്തത് പോലെ..
ഞാനൊരു മൃഗമായി മാറിയിരുന്നു..
ജീവിതത്തിൽ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വേഷം ..
കാലാവസ്ഥയുടെ രൗദ്ര ഭാവത്തിൽ ആകെ ഭയന്ന് വരുകയായിരുന്നു അവൾ
പിന്നിൽ നിന്നുള്ള അപ്രതീക്ഷിത ആക്രമണത്തിൽ
ബോധഹീനയായി പോയിരിക്കുന്നു..
വലിച്ച് വാഴയുടെ മറവിലേക്ക് നീങ്ങുമ്പോഴും ഞാൻ തീർത്തും അന്ധനായിരുന്നു..
മഴയുടെ ശക്തി ക്ഷയിച്ചു വരുന്നു .
അനൂ ....
മോളെ അനൂ ...
രാമേട്ടന്റെ വീട്ടിൽ നിന്നും
അനുവിനെ തേടിയുള്ള വിളികൾ ഉയരുന്നുവോ?
ചെവിടടപ്പിക്കുന്ന ശബ്ദത്തോടെ മിന്നൽപിണരുകൾ പാഞ്ഞ് പോകുന്നു...
സ്ഥലകാല ബോധത്തിലേക്ക്....
തിരിഞ്ഞ് നോക്കാതെ
സഞ്ചിയിലുള്ള നല്ല വത്രങ്ങൾ ധരിച്ച്
ആരും കാണാതെ കടവിലേക്ക് ഓടുമ്പോൾ
ഞാൻ ചെയ്ത വലിയൊരു അപരാധം
അതിന്റെ
കുറ്റബോധം എന്നെ വേട്ടയാടാൻ തുടങ്ങിയിരുന്നു..
പക്ഷെ അവിടെ നിന്നാലുള്ള ഭവിഷ്യത്തുകളും
ചിന്താമണ്ഡലത്തിലേക്ക് കടന്നു വരുന്നു.
വേറെ വഴിയൊന്നും തെളിയുന്നില്ല..
എത്രയും പെട്ടെന്ന് രക്ഷപെടുക തന്നെ....
****
സാർ
സാറ് പറഞ്ഞ ആൾ വന്നിട്ടുണ്ട്....
അജിത്തിന്റെ ശബ്ദം
ഓർമകളിൽ നിന്നും വർത്തമാന കാല യാഥാർഥ്യത്തിലേക്ക് ...
ഒരു ദിനം
അന്ന്
കർക്കടകത്തിലെ കറുത്തവാവ് ദിനം
വെള്ളിയാഴ്ച്ച
ഉച്ചക്ക് ശേഷം നാട്ടിൽ പോകാൻ തീരുമാനിച്ചതാണ്
ഊണ് കഴിച്ച് ഉറങ്ങിപ്പോയി
സമയം അഞ്ചു മണിയോട് അടുക്കുന്നു.
വേഗം കുളിച്ച് പുറപ്പെട്ടു.
താക്കോൽ അരവിയെ ഏൽപ്പിച്ച് മടങ്ങുമ്പോൾ
മഴ ചാറാൻ തുടങ്ങിയിരിക്കുന്നു..
കുടയെടുക്കാൻ മറന്നിരിക്കുന്നു..
ഇറയത്ത് തുറന്നുവെച്ച കുടയുമെടുത്ത് മടങ്ങുമ്പോഴേക്ക് മഴ ശക്തമായിരുന്നു..
തോണിയില്ലാതിരിക്കുമോ ?
എന്തായാലും എത്രയും പെട്ടെന്ന് കടവിൽ എത്തേണ്ടിയിരിക്കുന്നു.
ആകെ ഇരുട് മൂടിയിരിക്കുന്നു.
വഴിപോലും കാണുന്നില്ല!
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ തോൾസഞ്ചി നനയാതിരിക്കാൻ ഒരു ശ്രമം .
കാറ്റിനും ശക്തി കൂടുന്നുവോ??
ശക്തമായി ഒഴുകി വരുന്ന ചെളിവെള്ളത്തിലൂടെ നടക്കവേ.
കുളത്തിലേക്കുള്ള വഴിയിലൂടെ ആരോ നടന്നുവരുന്നു..
മിന്നൽ വെളിച്ചത്തിൽ .......
നനച്ച് പിഴിഞ്ഞ വസ്ത്രങ്ങൾ കൈതണ്ടയിൽ ഒതുക്കിപ്പിടിച്ച്
ശരീരത്തിൽ ഒട്ടിപ്പിടിച്ച പെറ്റിക്കോട്ട് ധരിച്ച്
അവൾ
അനു
ഒരു നിമിഷം
വാഴകൂട്ടത്തിനിടയിൽ
ഞാനവിടെ ഒളിഞ്ഞു നിന്നുപോയി ....
ഞാൻ എന്നെതന്നെ മറക്കുകയാണോ??
ഞാൻ ആരാണെന്നോ,
സമൂഹത്തിൽ എന്റെ സ്ഥാനമെന്തെന്നോ??
എന്താണ് ചെയ്യുന്നത് എന്നോ
ഒന്നും മുന്നിൽ തെളിയാത്തത് പോലെ..
ഞാനൊരു മൃഗമായി മാറിയിരുന്നു..
ജീവിതത്തിൽ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വേഷം ..
കാലാവസ്ഥയുടെ രൗദ്ര ഭാവത്തിൽ ആകെ ഭയന്ന് വരുകയായിരുന്നു അവൾ
പിന്നിൽ നിന്നുള്ള അപ്രതീക്ഷിത ആക്രമണത്തിൽ
ബോധഹീനയായി പോയിരിക്കുന്നു..
വലിച്ച് വാഴയുടെ മറവിലേക്ക് നീങ്ങുമ്പോഴും ഞാൻ തീർത്തും അന്ധനായിരുന്നു..
മഴയുടെ ശക്തി ക്ഷയിച്ചു വരുന്നു .
അനൂ ....
മോളെ അനൂ ...
രാമേട്ടന്റെ വീട്ടിൽ നിന്നും
അനുവിനെ തേടിയുള്ള വിളികൾ ഉയരുന്നുവോ?
ചെവിടടപ്പിക്കുന്ന ശബ്ദത്തോടെ മിന്നൽപിണരുകൾ പാഞ്ഞ് പോകുന്നു...
സ്ഥലകാല ബോധത്തിലേക്ക്....
തിരിഞ്ഞ് നോക്കാതെ
സഞ്ചിയിലുള്ള നല്ല വത്രങ്ങൾ ധരിച്ച്
ആരും കാണാതെ കടവിലേക്ക് ഓടുമ്പോൾ
ഞാൻ ചെയ്ത വലിയൊരു അപരാധം
അതിന്റെ
കുറ്റബോധം എന്നെ വേട്ടയാടാൻ തുടങ്ങിയിരുന്നു..
പക്ഷെ അവിടെ നിന്നാലുള്ള ഭവിഷ്യത്തുകളും
ചിന്താമണ്ഡലത്തിലേക്ക് കടന്നു വരുന്നു.
വേറെ വഴിയൊന്നും തെളിയുന്നില്ല..
എത്രയും പെട്ടെന്ന് രക്ഷപെടുക തന്നെ....
****
സാർ
സാറ് പറഞ്ഞ ആൾ വന്നിട്ടുണ്ട്....
അജിത്തിന്റെ ശബ്ദം
ഓർമകളിൽ നിന്നും വർത്തമാന കാല യാഥാർഥ്യത്തിലേക്ക് ...
No comments:
Post a Comment