കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Saturday, June 22, 2019

തിരകൾ നിലക്കാറില്ല ............2

നിലത്ത് വിരിച്ച പേപ്പറിൽ
ചുരുണ്ട് കിടക്കന്നുറങ്ങുന്ന ആൾക്കാർക്കിടയിലൂടെ
ആ സർക്കാർ ആശുപത്രിയുടെ ഇടനാഴിയിൽ

ആരൊക്കെയോ എന്നെ പിന്തുടരുന്നുണ്ടോ

സാർ

ഓപ്പറേഷൻ തിയേറ്ററിന് അടുത്തുള്ള മുറിയിലാണ്

കൊതുകു വല വലിച്ചുകെട്ടിയ കട്ടിലിനുള്ളിൽ
എല്ലും തോലുമായി ശങ്കരേട്ടൻ...

കൈയ്യിലെ ഞരമ്പുകളിലേക്ക്   തുള്ളി തുള്ളിയായി നൽകുന്ന മരുന്ന്

കട്ടിലിന്റെ അരികിൽ   കെട്ടിവെച്ച   കവറിനുള്ളിൽ
പകുതിയോളം  മൂത്രം നിറഞ്ഞിരിക്കുന്നു..

നേരിയ  ശ്വാസം മാത്രം

സർ
ഡ്യൂട്ടി ഡോക്ടർ ഇപ്പോൾ സ്ഥലത്തില്ല
ഞാൻ  സംസാരിച്ചിരുന്നു..
ഇനി
ഒന്നും ചെയ്യാനില്ല എന്നാണ് പറഞ്ഞത്

മെല്ലെ മെലിഞ്ഞുണങ്ങിയ ആ വിരലുകളിൽ
 വിരലുകൾ ചേർക്കുമ്പോൾ
നേർത്ത തണുപ്പ് പോലെ ............

പൊട്ടിയ ജനാല ചില്ലുകൾക്കിടയിലൂടെ കടന്ന് വരുന്ന നേർത്ത തണുത്ത കാറ്റ്

നേരം വെളുക്കാറായിരിക്കുന്നു

ചുകന്ന ചെത്തി  പൂക്കൾക്കിടയിലൂടെ
അകന്ന് പോകുന്ന ആംബുലൻസിന്റെ നീല വെളിച്ചം

സാർ
ഇതാണ് പ്രകാശൻ
ശങ്കർജി യുടെ കാര്യങ്ങൾ ഇവരൊക്കെയാണ് നോക്കുന്നത്
സാർ പറഞ്ഞ കാര്യങ്ങൾ ഞാൻ ഇവരോട് പറഞ്ഞിട്ടുണ്ട്
ആവശ്യമെങ്കിൽ വിളിക്കാമെന്നും പറഞ്ഞിട്ടുണ്ട് .......

ദേശീയ ശ്രദ്ധ വരെ നേടിയ പാട്ടുകളടക്കം
മുന്നുറുറോളം പാട്ടുകൾ ചിട്ടപ്പെടുത്തിയ ഒരാളുടെ ഇന്നത്തെ അവസ്ഥ !!!

കുറച്ച് ചെറുപ്പക്കാർ
അവരുടെ ആത്മാർത്ഥ സേവനം ഒന്ന് കൊണ്ട് മാത്രം തള്ളി നീക്കുന്ന ജീവിതം

ബന്ധുക്കളൊ സുഹൃത്തുക്കളോ ആരുമില്ലാതെ
ആരും തിരിഞ്ഞു നോക്കാതെ
പക്ഷെ
ഇന്നും ഇദ്ദ്ദേഹത്തിന്റെ പാട്ടുകൾ മൂളിനടക്കാൻ ആയിരങ്ങൾ ...

സഹായിക്കാൻ ആരുമില്ല

ഇതാണ് മനുഷ്യന്റെ അവസ്ഥ

ആർക്കും വേണ്ടാത്ത ജനമം

മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു
ശങ്കരേട്ടന്റെ സ്ഥിതി ആലോചിക്കുമ്പോൾ പോകാൻ തോന്നുന്നില്ല
പക്ഷെ
പോകാതിരിക്കുന്നതെങ്ങനെ?
വൈകുന്നേരമാകുമ്പോൾ കൊച്ചിയിലെത്തേണ്ടതാണ്
പുറത്തേക്ക് നടക്കവേ

മുന്നിലൊരാൾ
മെലിഞ്ഞുണങ്ങിയ ശരീരം
മാരകമായ ഏതോ അസുഖം പേറുന്നയാളാണെന്നു വ്യക്തം.

ഇരുണ്ട ഇടനാഴിയിൽ മുഖം തെളിഞ്ഞു കാണുന്നില്ല..

മാഷെ

മാഷെ എന്നെ മനസ്സിലായോ

എവിടേയോ കേട്ട് മറന്ന ശബ്ദം

അരവിയെ മാഷ് മറന്നോ

വട്ടിയറയിലെ

വട്ടിയറയും  അരവിയുമൊക്കെ

 മനസ്സിലെവിടെയൊക്കെയോ മിന്നി മറയുന്നു

സംസാരിക്കാനുള്ള മൂഡിലായിരുന്നില്ല ഞാൻ

അയാളെ ശ്രധ്ധിക്കാതെ മെല്ലെ പുറത്തേക്ക് നടക്കവേ


നീ എന്നെ മറന്നിരിക്കാം...
പക്ഷെ
അനുവിനെ നീ എങ്ങനെ മറന്നു,
ദ്രോഹി
നീ ..എത്ര കുടുംബങ്ങളാ  നശിപ്പിച്ചത്

ഷർട്ടിന്റെ കോളറിൽ കയറിപ്പിടിക്കുമെന്ന്
ഒട്ടും പ്രതീക്ഷിച്ചതല്ല.

ആരൊക്കെയോ ചേർന്ന്
എന്നെ അയാളിൽ നിന്നും രക്ഷിച്ചതും
ഓടി കയറുകയായിരുന്നു കാറിലേക്ക്

അയാളുടെ ഒച്ചത്തിലുള്ള ശബ്ദം അവിടമാകെ മുഴങ്ങുന്നുണ്ടായിരുന്നു

അവ എന്റെ ചെവികളിൽ പ്രതിധ്വനിക്കുന്നു

കാഴ്ച്ച മറയുന്നപോലെ
തല കറങ്ങുന്നുണ്ടോ?
ഒന്നും മനസ്സ്സിലാകുന്നില്ല ..............

No comments:

Post a Comment