കയ്പ്പും മധുരവും എരിവും പുളിയും മാറിമാറി വന്ന ഭൂതകാല സ്മരണകളിലൂടെ ഒരു സഞ്ചാരം ............

Monday, February 5, 2018

"അനായാസേന മരണം"


മടുപ്പാണ്, വെറുപ്പാണ് എല്ലാത്തിനോടും. ബന്ധുക്കളോട്, സുഹൃത്തുക്കളോട്, സഹപ്രവർത്തകരോട്, ഈ സമൂഹത്തോട്.. 
എല്ലാം മടുത്തിരിക്കുന്നു. 
എല്ലാത്തിനോടും വിട പറയാൻ തോന്നുന്നു.
 ഇത് ഒരു നിമിഷാർധത്തെ ചിന്തയാണോ? ആയിരിക്കാം. ഈ രോഗം തരുന്ന ദുഃഖം പലപ്പോഴും സഹിക്കാവുന്നതിനും അപ്പുറമാണ്................................

ഓരോ ദിവസവും വേദനാജനകമാണ്. 
മരണം ആണ് എല്ലാത്തിൽനിന്നുമുള്ള മുക്തി എങ്കിൽ ഞാൻ അതാഗ്രഹിക്കുന്നു. കുടുംബത്തെക്കുറിച്ചു ആശങ്കകൾ ഇല്ല. അത് കൂടുതൽ നന്നായി മുന്നോട്ടു പോകും. കുടുംബത്തിലോ
 സാമൂഹത്തിലോ 
ജോലി സ്ഥലത്തോ 
ഞാൻ എന്നത് ഒരു അവിഭാജ്യ ഘടകമേ അല്ല. 
ജീവിതം എന്നത് വലിയ ഒരു മിഥ്യ ആണോ? 
മരണം എന്നത് ഒരു വലിയ സത്യമോ?

ഇത് ഇന്ന് വൈകുന്നേരം ഒരു അടുത്ത സുഹൃത്ത് മുഖപുസ്തകത്തിൽ കുറിച്ചിട്ട വാക്കുകൾ ...

ഇന്ന് ഉച്ചക്ക് ശേഷം കുറച്ച്  കേസ് ഫയലുകളിൽ ഓര്മക്കുറിപ്പ്പ്പുകൾ എഴുതവേ ..

ഭാര്യയുടെ ഫോൺ...
പവിത്രേട്ടൻ ......പോയി പോലും...

ഭാര്യാപിതാവിന്റെ ഒരു അടുത്ത സുഹൃത്ത് ..
രണ്ടു മാസം മുമ്പാണ് പെട്ടെന്നൊരു പനി ..
ഒരാഴ്ച്ച മംഗലാപുരത്ത് ചികിത്സ കഴിഞ്ഞു മടങ്ങി ...
അധികം താമസിയാതെ പനി വീണ്ടും....
പിന്നീട് കേൾക്കുന്നത് മംഗലാപുരത്ത് വെന്റിലേറ്ററിൽ  ആക്കി എന്നാണ് ..
ശരീരത്തിലെ എല്ലാ അവയവങ്ങളും നന്നായി പ്രവർത്തിക്കുന്നുണ്ട് പക്ഷെ 
ശ്വാസകോശത്തിനാണ് പ്രശ്‍നം 

ഇടക്ക് വ്യത്യാസം ഉണ്ടെന്നൊക്കെ കേട്ടു..

കഴിഞ്ഞയാഴ്ച്ച നാട്ടിലേക്ക് കൂട്ടിക്കോളൂ എന്നും പറഞ്ഞെന്ന് അറിഞ്ഞു 

എന്നാലും 

അസുഖം ഭേദമമെന്നൊരു പ്രതീക്ഷ...

അതിനുവേണ്ടി പതിനഞ്ചുലക്ഷത്തിലധികം രൂപ ചികിത്സക്കായി ചിലവാക്കി എന്നും കേട്ടു ..

ആ പ്രതീക്ഷകളൊക്കെ ആസ്ഥാനത്തതാക്കി 

പവിത്രേട്ടൻ ഇനി ഇല്ല ..

ബോഡി എഴരക്കെ എത്തുള്ളൂ ...

വൈകുന്നേരം ചായകുടിക്കവേ ..

നാട്ടിലെ ഒരു സുഹൃത്തിന്റെ ഫോൺ ..

മനുവേട്ടനറിഞ്ഞില്ലേ ...

നമ്മുടെ ******ന്റെ  മകളുടെ ഭാര്തതാവ് മരണപ്പെട്ടുവത്രേ.....
വര്ഷങ്ങള്ക്ക് മുമ്പ് നാട്ടിൽ കേട്ട 
ഒരു പ്രണയ കഥയിലെ ഒരു കഥാപാത്രത്തിന്റെ ഭാര്തതാവ് 
അമ്മയും അച്ഛനും നാട്ടിൽ അറിയപ്പെടുന്ന പ്രൊഫഷണൽസ് 
മകളും അടുത്തുള്ള പാരലൽ കോളേജിലെ വാധ്യാരുമായി ചെറിയൊരു അടുപ്പം 
വാധ്യാർ പഠിക്കാനും പഠിപ്പിക്കാനും മിടുക്കൻ 
കുറച്ച് രാഷ്ട്രീയവുമുണ്ട് 
പക്ഷെ സ്വന്തമായി പ്രശസ്തമായ ഒരു സ്ഥാപനം നടത്തുന്ന,
 നാട്ടിലറിയപ്പെടുന്നവരുടെമകളെ ഒരു സാധാ വാധ്യാരെ കൊണ്ട് കെട്ടിക്കാനോ ?
പിന്നെ കേട്ടത് 
അവളെ അവരുടെ സ്റ്റ്റാറ്റസിനു പറ്റുന്ന 
ഒരു പ്രൊഫഷണൽ നെ കൊണ്ട് വിവാഹം കഴിപ്പിച്ചു എന്നതും 

നിരാശാ കാമുകനായ പയ്യൻ

പിന്നീട് സിവിൽ സർവീസിൽ കയറി ഉന്നത സ്ഥാനം അലങ്കരിച്ചതും 
ഇന്നും നാടിന്റെ അഭിമാനമാണെന്നതും എല്ലാം എപ്പോഴെക്കെയോ കേട്ടിരുന്നു ....

 അച്ഛനും അമ്മയും മരിച്ചിട്ട് കുറച്ച് വർഷങ്ങൾ ആയിരിക്കുന്നു 
ഇപ്പോൾ ഭർത്താവും 

ജീവിതം  ആർക്കും പ്രവചിക്കാൻ പറ്റാത്ത ഒരു സമസ്യ ആണ് 

ഇതൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് ....

ഉറ്റ മിത്രമായ 

എന്നും ഇൻസ്പിരേഷൻ ആയ 

ഒരു സുഹൃത്തിന്റെ വാട്സ് ആപ്പ് പോസ്റ്റ് 

അവയിലെ ചില വാചകങ്ങൾ ഇവിടെ പങ്ക് വെക്കട്ടെ ......

ശാരീരിക പീഡകളും ഏറി വരുന്നു. ഈ ശരീരം പോലും ഭാരമായി തോന്നിത്തുടങ്ങിയിരിക്കുന്നു. ഇതും ഏന്തി വലിഞ്ഞു നടക്കുമ്പോൾ പലപ്പോഴും ശ്വാസം കിട്ടുന്നില്ല. വെറുതെ ഇരുന്നാൽ പോലും വീർപ്പുമുട്ടലാണ്. Suffocation at its worst.
..............................................................

ചിന്തകൾക്ക് തീ പിടിച്ചിരിക്കുന്നു. മനസ്സിൽ നിന്നും ഒലിച്ചിറങ്ങുന്ന കന്മദം വിദ്വേഷത്തിന്റേതാണ്. ക്ഷമിക്കാൻ ആവുന്നില്ല. ഇരുന്നിട്ട് ഇരിപ്പ് ഉറക്കുന്നില്ല. ഒരു പാട് കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള പോലെ. സമയമിനിയെത്ര ബാക്കി?
..........................................................................

വ്യക്തിപരമായ ആഗ്രഹങ്ങൾ ഒന്നും ബാക്കി ഇല്ല. അത് പണ്ടേ ഇല്ല. തളർന്നു കൊണ്ടിരിക്കുന്ന ഈ ശരീരത്തെ താങ്ങിനിർത്തിയിരിക്കുന്നത് നീ ഒരാൾ മാത്രമാണ്. ഓരോ ദിവസവും വേദനാജനകമാണ്. മരണം ആണ് എല്ലാത്തിൽനിന്നുമുള്ള മുക്തി എങ്കിൽ ഞാൻ അതാഗ്രഹിക്കുന്നു. കുടുംബത്തെക്കുറിച്ചു ആശങ്കകൾ ഇല്ല. അത് കൂടുതൽ നന്നായി മുന്നോട്ടു പോകും. കുടുംബത്തിലോ സാമൂഹത്തിലോ ജോലി സ്ഥലത്തോ ഞാൻ എന്നത് ഒരു അവിഭാജ്യ ഘടകമേ അല്ല. ജീവിതം എന്നത് വലിയ ഒരു മിഥ്യ ആണോ? മരണം എന്നത് ഒരു വലിയ സത്യമോ?

"അനായാസേന മരണം
വിനാ ദൈന്യേന ജീവിതം
ദേഹിമത് കൃപയാ ശംഭോ
ത്വയീ ഭക്തി മഞ്ചലാ"

ആ വാക്കുകളോട് ഏതു രീതിയിൽ പ്രതികരിക്കും?????

സുഹൃത്തെ

മരണം താങ്കൾ ആഗ്രഹിക്കുന്നുണ്ടാകാം 

പക്ഷെ താങ്കളെ സ്നേഹിക്കുന്നവരിലേക്ക് എറിയുന്ന വാക്കുകൾ 

അവ സൃഷ്ട്ടിക്കുന്ന വേദനകൾ 
കുറച്ച് വരികളിൽ ഒതുക്കാവുന്ന ഒന്നല്ല 

ഒരാളുടെ വേർപാട് 
മനസ്സിൽ സൃഷ്ട്ടിക്കുന്ന ശ്യൂനത ഒരിക്കലും 
ഒന്നിനെ കൊണ്ടും നിറയ്ക്കുവാൻ കഴിയുകയില്ല 
ചിലപ്പോൾ മറവിയുടെ നേർത്ത പുതപ്പിനാൽ അവ മൂടി കിടക്കുമെങ്കിലും 
ഒരു നേർത്ത ഓർമകളാകുന്ന കാറ്റ് മതി 
ആ ശ്യൂന്യത സൃഷ്ട്ടിക്കുന്ന അലകളെ കൂറ്റൻ തിരമാലകളാക്കി മാറ്റുവാൻ ..

ദയവായി നമ്മൾ ജീവിക്കുന്ന ഓരോ നിമിഷങ്ങളിലും 
ആ പരമകാരുണ്യവാനായ 
ആ സ്രഷ്ട്ടാവിനോട് 
പ്രകൃതിയാകട്ടെ അല്ലെങ്കിൽ മനുഷ്യ സൃഷ്ട്ടിയാകട്ടെ

ആ ശക്തിയോട് നന്ദി പറയാം....
കൂടെ 
നമ്മുടെ പ്രവർത്തിയും വാക്കുകളും

മറ്റുള്ളവർക്ക് വിഷമം ഉണ്ടാക്കാതിരിക്കാനും ശ്രമിക്കാം .................