സിനിമ
അത്
ഓല മേഞ്ഞ ആനന്ദ് ടാക്കീസിലെ തറയിൽ ഇരുന്ന് കാണുമ്പോഴും
പകുതി മയക്കത്തിൽ
അച്ഛന്റെയും അമ്മയുടെയും കൂടെ
സെക്കന്റ് ഷോ കാണുമ്പോഴും
ആഴ്ച്ച തോറും
സഹിനാ ടാക്കീസിൽ
കുഷ്യൻ സീറ്റിൽ ഇരുന്ന് ആസ്വദിക്കുമ്പോഴും
അന്നും.....
ഇന്നും.....
എന്നും ...........
ഒരു പ്രത്യേക ആവേശം തന്നെ ..............
കമലഹാസൻ പാറയാണെന്ന് കരുതി ആനപ്പുറത്തു കയറുന്നു ...
ആറാം വയസ്സിൽ അച്ഛന്റെയും അമ്മയുടെയും കൂടെ
ആനന്ദ് ടാക്കീസിൽ
"ഈറ്റ " യിൽ കണ്ടത്
പിന്നീട് ശോഭ ഏച്ചി യുടെ കൂടെ
എല്ലാ വെള്ളിയാഴ്ചകളിലും ഒരു സിനിമ
അതിൽ ഒട്ടുമിക്ക ജയൻ പടങ്ങളും പെടും
ജയന്റെ വലിയ ആരാധികയായ അടുത്ത വീട്ടിലെ ശോഭ ഏച്ചിക്ക്
സിനിമക്ക് പോകാൻ കൂട്ട് അന്ന് ഞാൻ ആയിരുന്നു
അയല്പക്കമായതിനാൽ
എനിക്ക് ടിക്കറ്റ് വേണ്ട.
ടാക്കിസിൽ ശബ്ദം
അകത്തുള്ളതിനേക്കാളേറെ പുറത്താണ്
അതുകൊണ്ടു തന്നെ
പടം ടാക്കിസിൽ നിന്നും മാറുന്നതിന്റെ തലേന്ന് മാത്രമെ
കാണാറുള്ളൂ
സംഭാഷണങ്ങൾ കേൾക്കുമ്പോൾ പിന്നെ
പാഠങ്ങളിലായിരിക്കില്ല ശ്രദ്ധ.
ആവർത്തിച്ച് കേൾക്കുന്ന ഡയലോഗുകൾ........
പടം നാലഞ്ചു തവണ കണ്ടത്തിനു തുല്യം.
ഒൻപതിൽ പഠിക്കുമ്പോൾ
വീട്ടിൽ 14 ഇഞ്ചു ബ്ലാക്ക് &വൈറ്റ് ടിവിയുടെ ആഗമനം
സിനിമാ ലോകം ..
അറിവുകൾ വികസിക്കുകയ്യായിരുന്നു
ദൂർദർശനിൽ
രാത്രി പന്ത്രണ്ടു മണിവരെ ഉറക്കമൊഴിഞ്ഞു കണ്ട പാഥേർപാഞ്ചാലി തുടങ്ങിയ ക്ലാസ്സിക്കുകൾ
അവാർഡ് സിനിമകൾ
പുലർച്ചെ അഞ്ചുമണി മുതൽ യുജിസി യിൽ
സിനിമ ടെക്‌നിക്കുകളെക്കുറിച്ചുള്ള സീരിയലുകൾ ...........
ലൈബ്രറിയിൽ നിന്നും ലഭിക്കുന്ന പുസ്തകങ്ങൾ ..........
എനിക്കും സിനിമ ഡയറക്റ്റ് ചെയ്യണം
ശരിക്കും ഒരു മിഥ്യാ ലോകം തീർത്തൂ ഞാൻ
പ്രീ ഡിഗ്രിയോടെ ചിന്തകൾക്ക് ആഴം വർദ്ധിച്ചു...
ആദ്യം പഠനം..... അത് കഴിഞ്ഞു മതി സിനിമ
ലീവിൽ വന്നാൽ രവിയേട്ടൻ വഴക്കു പറയും .....
പ്രായത്തിന്റെ കുഴപ്പമോ ............
പക്വത കുറവോ എന്തോ
ചിന്തകളിലും സ്വപ്നങ്ങളിലും സിനിമ മാത്രം
രണ്ടാം ക്ലാസ്സു മാത്രമായുള്ള പ്രീ ഡിഗ്രി റിസൾട്ട്
മെഡിക്കൽ എൻട്രൻസു ക്ലാസ്സിനായി കണ്ണൂരിൽ പോകുമ്പോഴും
അത് പഠനത്തേക്കാളേറെ
സിനിമ കാണാനുള്ള സാഹചര്യം നൽകി
അജിത്തിന്റെയും ഇപ്പോൾ
ഡിഫെൻസിൽ ഡോക്ടറായി സേവമനുഷ്ഠിക്കുന്ന ജ്യോതിപ്രസാദിന്റെയും കൂടെയുള്ള
കണ്ണൂർ യാത്രകൾ
സംസാരങ്ങൾ .......
ബി എസ് സി ക്കു കോളേജിൽ
പുതിയ കൂട്ടുകെട്ടുകൾ
പക്ഷെ ഞാൻ എന്നും introvert ആയിരുന്നു ..
കൂടാതെ
പഠനത്തേക്കാളും ഉഴപ്പ് ആണ് മുന്നിട്ടു നിന്നത്
എല്ലാ ക്ലാസ്സിലും നൂറു ശതമാനം ഹാജരുണ്ടെങ്കിലും
മനസ്സ് മായിക ലോകത്ത് തന്നെ
ബി എസ് സി ക്കും സെക്കന്റ് ക്ലാസ്സു മാത്രം ...
പൂനെയിൽ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ചേരണം ..
പക്ഷെ എങ്ങനെ ???
തല്ക്കാലം പൂനെ സിംബയോസിസിൽ എൽ എൽ ബിക്ക് ...
മധുവേട്ടന്റെ കോട്ടേഴ്ർസിൽ
റേഞ്ച് ഹിൽസും
ക്ഡക്കി , ഔന്ദ് റോഡ്
പുണെ യൂണിവേഴ്സിറ്റി
പുതിയ ആൾക്കാർ
പുതിയൊരു ലോകം
സിറ്റിയിലൂടെ സൈക്കിളിലുള്ള കറക്കം
വൈകുന്നേരം രണ്ടു മണിക്കൂറോളംമുള്ള നടത്തം
ഇവ
മനസ്സിൽ
പുതിയ കഥകൾ മെനയാനുള്ള സാഹചര്യം യഥേഷ്ട്ടം തന്നു....
ആ വര്ഷം പൂജ ഹോളിഡേയ്സിന് നാട്ടിൽ വന്നപ്പോൾ വായിച്ച ഒരു വാർത്ത..
സിനമറ്റോഗ്രാഫർ ആത്മഹത്യ ചെയ്തു!!
പൂനെ ഫിലിം ഇന്സ്ടിട്യൂട്ടിൽ നിന്നും മെഡലോടെ പാസായ,
രണ്ടോ മൂന്നോ സിനിമക്ക് കാമറ ചലിപ്പിച്ച കാമറാമാൻ.
ഉപജീവനത്തിനായി..........
കുറച്ച് കാലമായി റബ്ബർ ടാപ്പിംഗ്...
അന്ന് വായിച്ച വാർത്ത മനസ്സിൽ തറിച്ചു .......
എന്നെ ഇരുത്തി ചിന്തിപ്പിച്ചു.
ആരാണ് ഞാൻ?
എന്റെ കഴിവുകൾ എന്താണ്??
എന്റെ കടമകൾ എന്താണ്????
മനസ്സിൽ സ്വപ്നം കാണുന്നത് പോലെയല്ല ലോകം!!!
ജീവിതം..........
സിനിമ പോലെ ഒരു മായാ ലോകമല്ല.........
ഞാൻ..............
യാഥാർഥ്യത്തെ തിരിച്ചറിയുകയായിരുന്നു,
എന്റെ ലോകം സിനിമ അല്ലെന്ന തിരിച്ചറിവ്.

No comments:
Post a Comment